മഞ്ഞിന്റെ തട്ടമിട്ട്
മനസ്സിൽ കുളിരുള്ള
മലയടിവാരത്തെപ്പെണ്ണേ
എന്റെ വയനാടൻ പെണ്ണേ!
നിന്മേനിയഴകിന്റെ
ലഹരിയിൽ ഞാനെന്റെ
സ്നേഹത്തിൻപൂക്കൂട നിനക്കുനല്കാം...
(മഞ്ഞിന്റെ തട്ടമിട്ട്)
വസന്തോത്സവത്തിന്റെ
വാതായനങ്ങളിൽ..
വാർമഴവില്ലുകൾ..മാനത്തുനെയ്യുന്ന..
പട്ടുനൂൽച്ചേല നിനക്കുനല്കാം..
(മഞ്ഞിന്റെ തട്ടമിട്ട്)
മന്ദാരവല്ലരി പൂത്തുതിമർത്തതും.
കുറുമൊഴിമുല്ലകൾ പൊട്ടിച്ചിരിച്ച്തും..
കൊന്നകൾ സ്വർണ്ണച്ചിറകുവിരിച്ചതും..
സുന്ദരീ നിന്നിൽ കൊതിപൂണ്ടല്ലേ..
(മഞ്ഞിന്റെ തട്ടമിട്ട്)
No comments:
Post a Comment